Saturday 30 July 2011

മഹല്ല് സമഗ്ര വികസനം: ഒരു മാർഗ്ഗ രേഖ

മക്കാ വിജയത്തിനു ശേഷം നിലവിൽ വന്ന ഇസ്ലാമിക ഭരണത്തിന്റെ തുടർച്ചയായിരുന്നു നാല്‌ ഖലീഫമാരുടെ കാലഘട്ടം. അവരുടെ ശേഷമുള്ള ഭരണത്തെ ഖിലാഫത്ത് എന്ന് വിളിക്കുന്നതിൽ അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ടെങ്കിലും ഈ അടുത്ത കാലത്ത് വരെ തുർക്കി കേന്ദ്രമായി ഒരു ഇസ്ലാമിക ഖിലാഫത്ത് നിലനിന്നിരുന്നു. 1923 ൽ തുർക്കി ഭരണാധികാരി അത്താതുർക്ക് ആ സംവിധാനത്തെ ഗളഛേദം ചെയ്യുന്നതു വരേക്കും. എങ്കിലും അത്തരം ഒരു ഭരണ സംവിധാനം ഇന്നും നില നില്ക്കുന്നു പ്രത്യേകിച്ചും കേരളത്തിലുടനീളം. അതിന്റെ ഒരു ഭാഗമായിത്തന്നെ നാമോരുത്തരും ജീവിച്ചു പോരുന്നു. പ്രാദേശിക തലത്തിലുള്ള ഈ ഭരണ സംവിധാനമാണ്‌ നാം അധിവസിക്കുന്ന മഹല്ലുകൾ.

ഒരു നാട്ടിലെ ജനങ്ങളുടെ ജനനം മുതൽ മരണം വരെയും, നാടിന്റെ മതം, സാമൂഹികം, സാംസ്കാരികം, സാമ്പത്തികം തുടങ്ങി സമസ്ഥ മേഘലകളിലും വ്യക്തമായ സ്വാധീനം ചെലുത്തുവാൻ ഈ പ്രാദേശിക സംവിധാനത്തിന്‌ കഴിയും. ദിശാബോധമുള്ള ഭരണാധികാരികളും, കർമ്മനിരതനായ ഇമാമും തോളോട് തോൾ ചേർന്ന്, അന്നാട്ടിലെ ജനങ്ങളുടെ ചിന്തയും കഴിവുകളും ഒരേ ലക്ഷ്യത്തിലേക്ക് തിരിച്ചു വിട്ടാൽ, ഈ പ്രദേശിക കൂട്ടായ്മക്ക് സമ്പന്നതയുടെ ദർബാറുകൾക്കു പോലും മാതൃക സൃഷ്ടിക്കാനാകാനായേക്കാം.

കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനകളുടെ പ്രവർത്തന വിജയങ്ങളെ മറച്ചു പിടിക്കുന്നില്ല എങ്കിലും ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങളുടെ അയിത്തം പുരട്ടിയ മുള്ളുവേലികൾ വിഭാഗീയതക്കു കാരണമാകുന്നു എന്നത് ഒരു യാഥാർത്യമാണു. ഇത്തരം വ്യത്യാസങ്ങൾക്കതീതമായ ഒരു കൂട്ടായ്മയും ഈ ഭരണ സംവിധാനത്തിന്റെ മുതൽ കൂട്ടാണ്‌.

കാലങ്ങളായി തുടർന്നു വന്നു കൊണ്ടിരിക്കുന്ന രീതികൾക്കപ്പുറം സമസ്ഥ മേഘലകളിലുമുള്ള സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് സമന്വയിപ്പിച്ച മത-ഭൗതിക വിഷയങ്ങളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുക എന്നുള്ളതാണു മഹല്ല് ഭരണ നേതൃത്വം ലക്ഷ്യമാക്കേണ്ടത്.

മതപരമായ വിഷയങ്ങൾ മഹല്ല് തലത്തിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൗതികപരമായ വിഷയങ്ങളിലേക്ക് ഇനിയും ചുവടു വെക്കാത്ത മഹല്ലുകളാണ്‌ ഭൂരിഭാഗവും നമുക്കു ചുറ്റും.

ഈലോകത്തും പരലോകത്തും നന്മയെ നല്കണമെന്ന് നിരന്തരം പ്രാർത്ഥിക്കുന്നവരാണ്‌ നമ്മൾ. ഈ ലോകത്തിലെ നന്മ എന്നതിനെ, മറ്റൊരാൾക്ക് മുൻപിൽ ഓഛാനിച്ചു നില്ക്കാതെ അന്തസ്സോടു കൂടി, ജീവിക്കുവാൻ കഴിയുക എന്നതും കൂടിയാണ്‌. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ നിർവ്വഹിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീട് വരുന്നതാണ്‌ ആ ജീവിതത്തെ നല്ല നിലയിൽ നിലനിർത്തി കൊണ്ടു പോകുക എന്നത്. അതു പലപ്പോഴും നാം ചെയ്യുന്ന ജോലിയെ അടിസ്ഥാനപെടുത്തിക്കൊണ്ടായിരിക്കും മുന്നോട്ട് പോകുന്നതും. ജോലിയെന്നതോ മിക്കവാറും അവനഭ്യസിച്ച വിദ്യഭ്യാസത്തിന്റെ തോതനുസരിച്ചും.

ഇവിടെ നിന്നു കൊണ്ടാണു നാം സ്ത്രീ പുരുഷ സമുച്ചയം എന്ന സമുദായത്തിന്റെ അവസ്ഥകൾ നോക്കിക്കാണേണ്ടത്. ന്യൂപക്ഷങ്ങളെക്കുറിച്ച് പഠന വിധേയമാക്കിയ സച്ചാർ, മിശ്ര കമ്മീഷൻ റിപ്പോർട്ടുകൾ അടിസ്ഥനപ്പെടുത്തി സംവരണാടിസ്ഥാനത്തിൽ ഒഴിവുകൾ വന്നാൽ അത് നികത്തുന്ന രീതിയിൽ വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികളെ നല്കുവാൻ കഴിയുന്ന ഒരു അവസ്ഥയല്ല ഈ സമുദായത്തിനുള്ളതെന്ന സത്യം നമ്മെ തുറിച്ചു നോക്കി നില്ക്കുന്നു.

കേരളത്തിലെ 3 കോടിയിലധികം വരുന്ന ജനസംഖ്യയിൽ 26% ത്തോളം വരുന്ന മുസ്ലിം ജനസംഖ്യയുടെ ആനുപാതിക കണക്കെടുത്തു കൊണ്ട് പരിശോധിച്ചാൽ ഒരു പക്ഷെ കേരളത്തിലെ ജയിലുകൾ ഒഴിച്ച് ബാക്കി ഒന്നിലും തന്നെ പ്രാതിനിധ്യാനുപാതം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. കേരളത്തിലെ 434 ഓളം വരുന്ന സിവിൽ സർവ്വിസ് ഓഫീസർമാരിൽ മുസ്ലിം പ്രാതിനിധ്യം കേവലം 10ൽ താഴെയാണ്‌ എന്നു പറയുമ്പോൾ ഈ സത്യം നമുക്കു കൂടുതൽ ബോധ്യപ്പെടുക തന്നെ ചെയ്യും.

2006, 2008 കളിലായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയിട്ടുള്ള “ കേരള പഠനം” എന്ന 203 പേജുള്ള പുസ്തകത്തിൽ ഇങ്ങണെ കാണാം.
“ തൊഴിലില്ലായ്മയും മുസ്ലിം യുവാക്കളിൽ ആണ്‌ കൂടുതൽ. ഹിന്ദുക്കളിലെ ജാതി തിരിച്ചുള്ള കണക്ക് നോക്കിയാൽ സവർണ്ണർ കൃസ്ത്യാനികൾക്കൊപ്പമാണ്‌. പിന്നോക്ക ജാതിക്കാർ വിദ്യഭ്യാസപരമായും പിന്നോക്കം തന്നെ. പട്ടികജാതി/വർഗ്ഗക്കാർ മുസ്ലിങ്ങളെ പോലെ തന്നെ അതിനേക്കാൾ ഏറെ പിന്നിലാണ്‌.

മുസ്ലിം സമുദായത്തിലെ യുവാക്കളുടെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്‌ സ്വാഭാവികമായും അവരുടെ ഉദ്യോഗ ലബ്ധിയിലും സർക്കാർ സർവ്വീസിലെ പ്രവേശനത്തിലും പിന്നീട് പ്രതിഫലിക്കുന്നത്. അവരുറ്റെ ഇടയിലെ തൊഴിലില്ലായ്മയും ഏറ്റവും കൂടുതലാണ്‌.

സാമൂഹിക -സാമ്പത്തിക മാറ്റങ്ങളുടെ തുടക്കം വിദ്യഭ്യാസ രംഗത്തു നിന്നു തന്നെ ആകേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇതു ശ്രദ്ധ ക്ഷണിക്കുന്നത്. വിദ്യഭ്യാസം മാത്രം പോര, ലക്ഷ്യബോധമുള്ളതും ഫലപ്രദവുമായ വിദ്യഭ്യാസം തന്നെ നല്കണം എന്നും ഈ പഠന ഫലങ്ങൾ സൂചിപ്പിക്കുന്നു”





കടപ്പാട്: കേരള പഠനം. (ശാസ്ത്ര സാഹിത്യ പരിഷത്ത്)

മേൽ സൂചിപ്പിക്കപ്പെട്ട സർക്കാർ ഉദ്ധ്യോഗത്തിലെ പ്രാതിനിധ്യം എന്ന പട്ടികയിലെ കുറവ് (-136) ഒന്നു ശ്രദ്ധിച്ചാൽ മനസ്സിലാക്കാം വിദ്യഭ്യാസപരമായ പിന്നോട്ടു പോകലിൽ മുസ്ലിം സമുദായം എത്ര മുന്നിലാണെന്നുള്ളത്. എന്നിട്ടു പോലും നാം ഉറങ്ങുകയോ, ഉറക്കം നടിക്കുകയോ ചെയ്യുന്നു. പരിതാപകമായ ഈ അവസ്ഥകൾ പരിഹരിക്കപ്പെടണമെങ്കിൽ താഴെക്കിടയിൽ നിന്നുകൊണ്ടു തന്നെ മതവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അതേ ഗൗരവത്തോടെ മതം, ഭൗതികം എന്ന വേർതിരിവ് നല്കാതെയുള്ള രീതിയിൽ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ്‌ വേണ്ടത്. അതിന്‌ വേണ്ടി ജനങ്ങളുമായി ഇടപെടലുകൾ വളരെ സുതാര്യമായി നടത്തുവാൻ മഹല്ല് സംവിധാനങ്ങൾക്കെ കഴിയൂ.

മഹല്ലിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ ഇവരെയെല്ലാം ഉപയോഗപ്പെടുത്തി വിദൂരഭാവി ലക്ഷ്യമിട്ടുകൊണ്ട് ശാക്തീകരണത്തിന്റെ പാതയിൽ മഹല്ല് തലത്തിൽ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന വിഷയമാണ്‌ നമുക്കിവിടെ ചർച്ച ചെയ്യേണ്ടത്. അതിനു കേരളത്തിൽ സമാന ചിന്താഗതിയിൽ നടക്കുന്ന കാര്യങ്ങൾ നമുക്കു പ്രചോദനം ആകുകയും ചെയ്യും.


തുടരും....

Tuesday 26 July 2011

മിമ്പർ



ഒഴിഞ്ഞ വയറിനും പരിവട്ടങ്ങൾക്കുമുപരി;
അനശ്വര മോക്ഷം ദൈവമാർഗ്ഗമാണെന്ന
തീഷ്ണവികാരത്തിൽ നിന്നുമായിരുന്നു
ഈ നാടിന്റെ പിറവി!!
എന്റെ നിയോഗവും അതിലൊന്നായിരുന്നു.

വീക്ഷണങ്ങൾ ദിശാബോധങ്ങളായി മാറിയപ്പോൾ
എന്നിൽ നിന്നുമുയർന്ന വിളംബരങ്ങൾ
വിജയഭേരികളായി,
തീരുമാനങ്ങൾ കല്ലെ പിളർക്കുന്നവയും.

ലക്ഷ്യമാക്കിയ സ്വപ്നഭൂമിയിലേക്ക്
ചലിച്ചു തുടങ്ങിയിരിക്കുന്നു രഥചക്രം..
ഞാനാണതിന്റെ സാരഥി.

കല്പിതങ്ങളായ വിശേഷണങ്ങളെനിയുമേറെ
ഈ നാടിന്റെ സിംഹാസനം
സാസ്കാരികതയുടെ മടിത്തട്ട്
ചരിത്രത്തിന്റെ സൂക്ഷിപ്പുകാരൻ
നീളുന്നു....
എന്നിലര്‍പ്പിക്കപ്പെട്ട ദൗത്യങ്ങൾ...

Monday 25 July 2011

മയ്യിത്ത് സംസ്കരണ രീതി

രോഗിയെ സന്ദർശിക്കൽ സുന്നാത്താണ്‌. സന്ദർശിക്കപ്പെടുന്ന രോഗി സുഖപ്പെടുമെന്നു കണ്ടാൽ അവരുടെ രോഗശമനത്തിനായി പ്രാർഥിക്കുകയും പിരിഞ്ഞു പോരുകയും ചെയ്യണം. ആ രോഗത്തിൽ നിന്നും രക്ഷപ്പെടില്ലെന്നു തോന്നിയാൽ തൗബ ചെയ്യാൻ പ്രേരിപ്പിക്കണം. മരണം ആസന്നമായ വ്യക്തിയുടെ ചെവിയിൽ “ ലാ ഇലാഹ ഇല്ലല്ലാ” എന്നു ചൊല്ലിക്കൊടുക്കണം. അങ്ങിനെ ചൊല്ലുവാൻ നിർബന്ധിക്കരുത്. ഒരു പ്രാവശ്യം അവർ ചൊല്ലിയാൽ പിന്നീട് മറ്റു വല്ലതും സംസാരിച്ചാൽ മാത്രം ചൊല്ലിക്കൊടുത്താൽ മതി. ചൊല്ലിക്കൊടുക്കേണ്ടതു അനന്തരാവകാശികൾ അല്ലാത്തവർ ആയിരിക്കണം.


ഒരാൾ മരിച്ചു കഴിഞ്ഞാൽ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൽ:മയ്യിത്തിന്റെ രണ്ടു കണ്ണുകളും തിരുമ്മി അടക്കുക. താടിയെ തലയോട് ചേർത്ത് കെട്ടുക. ഘനമുള്ള എന്തെങ്കിലും വസ്തു വയറിന്മേൽ വെക്കുക. മരണപ്പെടുമ്പോൾ ശരീരത്തിലുണ്ടാകുന്ന വസ്ത്രം അഴിച്ചു മാറ്റുക. കനം കുറഞ്ഞ ഒരു വസ്ത്രം കൊണ്ടു ശരീരം മുഴുവൻ മറയ്ക്കുക. കട്ടിലിന്മേലോ, ഉയരമുള്ള മറ്റു വസ്തുവിന്മേലോ കിടത്തുക. കിടത്തുമ്പോൾ രണ്ടു രീതി സ്വീകരിക്കാവുന്നതാണു.

1- മുഖം ഖിബ്‌ലയുടെ നേരെ ആകുന്ന വിധം വലതു ഭാഗത്തേക്കു ചെരിച്ചു കിടത്തുക

2- മുഖവും രണ്ടു പാദങ്ങളും ഖിബ്‌ലയുടെ നേരെയാവുന്ന വിധം മലർത്തിക്കിടത്തുക. ( തല കിഴക്കോട്ടും കാലുകൾ പടിഞ്ഞാറോട്ടുമാകുന്ന വിധം) ഇങ്ങനെ കിടത്തുമ്പോൾ തല അല്പം ഉയർത്തി വെക്കേണ്ടതാണു.


മരണപ്പെട്ട വ്യക്തിയുടെ കടം വീട്ടുന്നതിൽ വേഗത കാണിക്കുക. അപ്പോൾ തന്നെ കൊടുത്തു വീട്ടുകയോ, അല്ലെങ്കിൽ കടത്തെ ഏറ്റെടുക്കുകയോ ചെയ്യാവുന്നതാണു. മയ്യിത്തിന്റെ വസ്വിയ്യത്തുകൾ നിറവേറ്റുക.


മയ്യിത്ത് കുളിപ്പിക്കുന്ന രീതി

മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി പ്രത്യേകം സ്ഥലം തയ്യാറാക്കണം. സാധാരണവീടുകളിലുള്ള മുറികളിൽ ഏതെങ്കിലുമൊന്നു അതിനു വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്‌. ഇല്ലെങ്കിൽ പ്രത്യേക സ്ഥലം ഒരുക്കണം. അഞ്ച് ഭാഗത്തിലൂടെയും മറയുള്ള ഒരു സ്ഥലം തയ്യാറാക്കണം. അതിനുള്ളിൽ ബെഞ്ചോളം ഉയരമുള്ള, മയ്യിത്ത് അങ്ങോട്ടുമിങ്ങോട്ടും ചരിച്ചു കിടത്താൻ സൗകര്യപ്പെടുന്ന വീതിയുമുള്ള ഒരു പടി അതിൽ ഇടുകയും തലഭാഗം ഒരുചാൺ ഉയർത്തി വെക്കുകയും വേണം. കുളിപ്പിക്കുന്ന വെള്ളം പുറത്തേക്കു പരന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥലം തയ്യാറായിക്കഴിഞ്ഞാൽ മയ്യിത്തിനെ എടുത്തു കൊണ്ടു പോകുമ്പോൾ “ ബിസ്മില്ലാഹി അലാ മില്ലത്തി റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവ സല്ലം” എന്നു ചൊല്ലണം. പടിയുടെ മേൽ മയ്യിത്തിനെ മലർത്തിക്കിടത്തുകയും മുഴുവൻ മൂടുന്ന വിധം ഒരു തുണി കൊണ്ടു മറയ്ക്കുകയും ചെയ്യണം.


കുളിപ്പിക്കുവാൻ ഒരാളും അദ്ധേഹത്തെ സഹായിക്കാൻ മറ്റൊരാളും രക്ഷാകർത്തവുമുണ്ടെങ്കിൽ അദ്ധേഹവും മാത്രമേ ആ സ്ഥലത്ത് പാടുള്ളൂ. കുളിപ്പിക്കുന്ന ആൾ പടിയുടെ ഇടതു ഭാഗത്തു നില്ക്കണം. അതിനു ശേഷം മയ്യിത്തിനെ എഴുന്നേല്പിച്ചു തന്റെ വലതു കാൽ പടിയുടെ മേൽ ചവുട്ടി ആ കാലിലേക്ക് മയ്യിത്തിനെ ചാരി ഇരുത്തണം. വലതു കൈ കൊണ്ടു പിരടിയും തലയും പിടിക്കുകയും ഇടതു കൈ കൊണ്ടു മൂന്ന് പ്രാവശ്യം മയ്യിത്തിന്റെ വയർ അമർത്തി തടവുകയും ചെയ്യണം. പ്രസ്തുത സമയം കയ്യിൽ തുണി ചുറ്റുകയൊ, ഉറ ധരിക്കുകയോ ചെയ്യണം. അതിനു ശേഷം സഹായി വെള്ളം ഒഴിച്ചു കൊടുക്കുകയും കുളിപ്പിക്കുന്നവൻ മയ്യിത്തിന്റെ മലദ്വാരവും, മുൻ ദ്വാരവും നല്ല പോലെ കഴുകണം. ( അതിലേക്കു നോക്കാൻ പാടില്ല) പിന്നിട് ഇടതു കൈയുടെ ചൂണ്ടു വിരലിൽ തുണിക്കഷ്ണം ചുറ്റി വെള്ളത്തിൽ നനച്ച് അതു കൊണ്ടു മയ്യിത്തിന്റെ പല്ലുകൾ തേച്ച് വൃത്തിയാക്കണം. അതിനു ശേഷം മറ്റൊരു തുണിക്കഷ്ണമെടുത്ത് ചെറുവിരലിൽ ചുറ്റി മൂക്കിന്റെ രണ്ടു ദ്വാരങ്ങളും വൃത്തിയാക്കണം.


പിന്നീട് ഒരു വുളൂ ചെയ്തു കൊടുക്കണം. അതിനു ശേഷം തല, കഴുത്ത്, ചെവി ഇവയെല്ലാം നന്നായി കഴുകണം. അഴുക്കുകൾ ശരിക്കു നീങ്ങിക്കിട്ടുവാൻ വേണ്ടി സോപ്പോ മറ്റോ ഉപയോഗിക്കാവുന്നതാണു. മുടികൾ കട്ടി കൂടിയതാണെങ്കിൽ പല്ലുകൾ അകന്ന ചീർപ്പു കൊണ്ടു അവ വിടർത്തി കഴുകേണ്ടതാണു. പ്രസ്തുത സമയം മുടികൾ പറിഞ്ഞു വരുന്നുണ്ടെങ്കിൽ അവ കഴുകി ഒരു സ്ഥ്ലത്തു സൂക്ഷിച്ച് വെക്കേണ്ടതും കഫൻ ചെയ്യുമ്പോൾ ആ പുടയിൽ ഇടുകയും വേണം. തല കഴുകിയ ശേഷം മയ്യിത്തിനെ ഇടതു ഭാഗത്തേക്കു ചരിച്ചു കിടത്തി പുറത്തിന്റെയും ഉൾഭാഗത്തിന്റെയും പകുതി വീതം വലത്തെ തോൾ മുതൽ വലതു കാലിന്റെ പദം വരെ നന്നയി കഴുകണം അതിനു ശേഷം വലഭാഗത്തേക്കു ചെരിച്ചു കിടത്തി മേൽ പരഞ്ഞ വിധം നെഞ്ചിന്റെയും വയറിന്റെയും പകുതി ഭാഗം ഉൾപ്പെടെ ഇടത്തെ തോൾ മുതൽ ഇടതു കാലിന്റെ പാദം വരെ കഴുകണം. അഴുക്കുകൾ നീങ്ങിക്കിട്ടുന്നതിനു വേണ്ടി സോപ്പ്, താളി പോലുള്ള വസ്തുക്കൾ ഉപയോഗിക്കാവുന്നതും ഉരച്ചു കഴുകാൻ പറ്റുന്നതു കൊണ്ടു ഉരച്ചു കഴുകുകയും ചെയ്യേണ്ടതാണു. അതിനു ശേഷം മയ്യിത്തിനെ മലർത്തിക്കിടത്തി ശുദ്ധമായ വെള്ളം ഒഴുക്കുക. ഇത്രയും ആയാൽ ഒരു കുളി ആകുന്നതാണു. അതിനു ശേശ്ഷം ആദ്യം മുതൽ ചെയ്ത മുഴുവൻ കാര്യങ്ങൾ രണ്ടു പ്രാവശ്യം കൂടി ചെയ്യണം. ഇതാണു പരിപൂർണ്ണമായ കുളിയുടെ സ്വ്വഭാവം.


ഏറ്റവും ഒടുവിൽ അല്പം കർപ്പൂരം കലർത്തിയ വെള്ളത്തെ മയ്യിത്തിന്റെ എല്ലാ ഭാഗത്തും എത്തുന്ന വിധം ഒഴുക്കേണ്ടതും ഒരു വുളൂഅ് ചെയ്തു കൊടുക്കേണ്ടതുമാണു. ഇതെല്ലാം ചെയ്ത ശേഷം അല്പം പോലും ഈർപ്പമില്ലാത്ത വിധം നല്ലതുപോലെ മയ്യിത്തിനെ തുടച്ചു വൃത്തിയാക്കണം. കുളിപ്പിക്കുന്ന സ്ഥലത്ത് കുളിപ്പിക്കാൻ തുടങ്ങുന്നതു മുതൽ സുഗന്ധം പുകച്ചു കൊണ്ടിരിക്കണം. കുളിപ്പിക്കുന്ന ആൾ വിശ്വസ്ഥനാകണം. പുരുഷന്റെ മയ്യിത്തു കുളിപ്പിക്കേണ്ടതു പുരുഷന്മാരും, സ്ത്രീകളുടെ മയ്യിത്ത് കിളിപ്പിക്കേണ്ടതു സ്ത്രീകളുമാണു. പുരുഷന്റെ മയ്യിത്ത് കുളിപ്പിക്കാൻ അന്യസ്ത്രീകളും, സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കാൻ അന്യ പുരുഷന്മാരും ആകുന്ന അവസ്ഥയിൽ കുളിപ്പിക്കേണ്ടതില്ല. പകരം തയമ്മും ചെയ്താൽ മതി. പുരുഷന്റെ മയ്യിത്തു കുളിപ്പിക്കേണ്ടതു അവനുമായി ഏറ്റവും അടുത്ത രക്തബന്ധമുള്ളവരും, സ്ത്രീക്ക് അവളുമായി ഏറ്റവും അടുത്ത രക്ത ബന്ധമുള്ള സ്ത്രീകളുമാണു.


മയ്യിത്ത് കഫൻ ചെയ്യൽ

മയ്യിത്തു കഫൻ ചെയ്യൽ നിർബന്ധമാണ്‌. നിർബന്ധത്തിന്റെ ഏറ്റവും ചുരുങ്ങിയ രീതി ശരീരം മുഴുവനും മറയുന്ന ഒരു തുണികൊണ്ടു പൊതിയലാണു. ഹജ്ജിനു ഇഹ്‌റാം കെട്ടിയ വ്യക്തിയാണു മരണപ്പെട്ടതെങ്കിൽ പുരുഷനാണെങ്കിൽ തലയും, സ്ത്രീകളാണെങ്കിൽ മുഖവും മറയ്ക്കുവാൻ പാടുള്ളതല്ല.


പുരുഷന്റെ മയ്യിത്തു കഫൻ ചെയ്യുന്ന രീതി:

മയ്യിത്തിനെ മുഴുവൻ മറയത്തക്ക വിധമുള്ള മൂന്ന് തുണികൊണ്ടു പൊതിയലാണു. (ഒരോ തുണിയും 2 1/2 മീറ്റർ വീതം നീളം ഉണ്ടായിരിക്കണം). തലപ്പാവും, കുപ്പായവും ധരിപ്പിക്കുന്നതു കൊണ്ടു വിരോധമില്ല. എങ്കിലും 3 തുണികൾ മാത്രമായിരിക്കലാണു നല്ലത്. ആദ്യമായി പായയോ മറ്റോ വിരിച്ച ശേഷം 3 തുണികളിൽ ഒർണ്ണം എടുത്തു അതിന്റെ എല്ലാ ഭാഗത്തും സാമ്പ്രാണി പുകച്ച് ആ പുക എത്തിക്കുക. അതിനു ശേഷം നേരത്തേ വിരിച്ചിട്ടുള്ള പായയിൽ വിരിക്കുകയും സുഗന്ധം പുരട്ടുകയും ചെയ്യുക. മൈലാഞ്ചി ഇലകൾ വിതറുന്ന രീതിയും സ്വീകരിക്കവുന്നതാണ്‌. പിന്നീട് മറ്റു രണ്ടു തുണികളും മേൽ പരഞ്ഞ പോലെ സമ്പ്രാണി പുകയിൽ കാണിച്ച ശേഷം വിരിക്കുക. അതിനു ശേഷം കുളിപ്പിച്ച സ്ഥലത്തു നിന്നും ഒരു തുണി ഇട്ടുകൊണ്ടു മയ്യിത്തിനെ കൊണ്ടു വന്നു പ്രസ്തുത കഫൻ പുടകളുടെ മുകളിൽ മലർത്തിക്കിടത്തുക.


മയ്യിത്തിന്റെ ദ്വാരങ്ങളിലും, സുജൂദിന്റെ അവയവങ്ങളിലും, കൈകാൽ വിരലുകൾക്കിടയിലും സുഗന്ധം പുരട്ടിയ പഞ്ഞിക്കഷ്ണങ്ങൾ വെക്കേണ്ടതാണു. പിന്നീട് മയ്യിത്തിന്റെ ഇടഭാഗത്ത് നിന്നും ഏറ്റവും മേലെ വിരിച്ചിട്ടുള്ള തുണി വലതു ഭാഗത്തേക്കു പൊതിയുകയും, വലഭാഗത്തു നിന്നും ഇടതു ഭാഗത്തേക്കു പൊതിയുകയും ചെയ്യേണ്ടതാണ്‌. തുണിയുടെ രണ്ട് അഗ്രങ്ങൾ കാലിന്റെയും, തലയുടെയും ഭാഗത്ത് ഭദ്രമായി കറക്കി എടുക്കേണ്ടതാണ്‌. പിന്നീട് മറ്റ് രണ്ട് തുണികളും മേൽ പറഞ്ഞതു പോലെത്തന്നെ പൊതിയുക. ഒന്നാമത്തെ തുണികൊണ്ടു പൊതിയുന്നതോടൊപ്പം മയ്യിത്തിന്റെ മുകളിൽ വിരിച്ചിട്ടുള്ള തുണിയെ പതുക്കെ വലിച്ചെടുക്കുക.മൂന്നമത്തെ തുണിയും പൊതിഞ്ഞു കഴിഞ്ഞാൽ രണ്ടഗ്രങ്ങളും മദ്ധ്യഭാഗവും തുണിക്കഷ്ണം കൊണ്ടു തന്നെ കെട്ടണം.



കുപ്പായവും, തലപ്പാവും ഉണ്ടെങ്കിൽ ആദ്യത്തെ തുണികൊണ്ടു പൊതിയുന്നതിനു മുൻപ് തെന്നെ കുപ്പയം ധരിപ്പിക്കേണ്ടതാണു. ഒരാൾ ജീവിത കാലത്തു ധരിച്ചിരുന്നതു പോലുള്ള കുപ്പായമാണു ധരിപ്പിക്കേണ്ടതു. കഫൻ ചെയ്യുന്ന സമയത്ത് മയ്യിത്തിന്റെ രണ്ടു കൈകളും രണ്ടു പാർശ്വങ്ങളിലേക്ക് ചേർത്ത് നീട്ടി വെക്കുകയോ, നമസ്കാരത്തിൽ കെട്ടി വെക്കുന്നത് പോലെ ചെയ്യാവുന്നതാണ്‌.


മയ്യിത്ത് സ്ത്രീ ആകുമ്പോൾ അതിന്റെ കഫൻ പുടയുടെ ഏറ്റവും ശ്രേഷ്ഠമായ രീതി ഉടുക്കുവാനുള്ള ഒരു തുണിയും, കുപ്പായം, മക്കന, മുഴുവൻ മറയുന്ന വിധത്തിലുള്ള രണ്ട് വസ്ത്രങ്ങളുമാണു. അവയെല്ലാം സുഗന്ധം പുകയിച്ചിരിക്കണം. അവരുടെ മയ്യിത്ത് കുളിപ്പിച്ച് കഴിഞ്ഞാൽ മുൻദ്വാരത്തിലും പിൻദ്വാരത്തിലും പഞ്ഞി വെച്ച് ആർത്തവക്കാരി കെട്ടുന്നതു പോലെ കെട്ടുക. അതിനു ശേഷം തുണി ഉടുപ്പിക്കുകയും കുപ്പായം (നമസ്കാരക്കുപ്പായം പോലുള്ള) ധരിപ്പിക്കുകയും ചെയ്യുക. ധരിപ്പിക്കുന്നതിനു മുമ്പ് രണ്ട് മാറുകളും ഉല്കൊള്ളുന്ന അത്രയും വീതിയിൽ തുണിക്കഷ്ണമുപയോഗിച്ച് പിന്നിലേക്കു കെട്ടണം. പുരുഷന്മാരാകുമ്പോൾ ആ കെട്ട് തുടകൾക്കു മുകളിലായിട്ടാണു കെട്ടേണ്ടത്.