Wednesday 14 December 2011

മഹല്ല് സമഗ്രവികസനം ഒരു മാർഗ്ഗരേഖ.- ഭാഗം 2

“ഒരു പ്രദേശത്ത് ഒരു പണ്ഢിതൻ, ഒരു ഡോക്ടർ, ഒരു എഞ്ചിനീയർ... ഉണ്ടായിരിക്കേണ്ടത് ഫർളുകിഫയാണ്‌” ഇമാം ഗസ്സാലി(റ)വിന്റെ ഈ വീക്ഷണത്തിൽ ഒരു മഹല്ലിലെ ജനങ്ങളുടെ സേവനത്തിനും, സാംസ്കാരിക നിലനില്പിന്നും ആവശ്യമായ മാനവവിഭവങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യതയാണ്‌ മുസ്ലിമുകളുടെ മേൽ സാമൂഹ്യബാധ്യതയാണ്‌

സ്വന്തം സമൂഹത്തിലേക്ക് തിരിച്ചു വന്ന് ജനങ്ങളുടെ സമുദ്ധാരണത്തിനുവേണ്ടി മുന്നിട്ടിറങ്ങുവാൻ ഖുർആനും ആഹ്വാനം ചെയ്യുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് മാനവവിഭവശേഷി പരിപോഷിപ്പിക്കുന്നതിന്‌ വേണ്ടി സമുദായ അംഗങ്ങളുടെ നിരന്തരമായ പരിശ്രമം, ശാക്തീകരണത്തിനും സ്വയം സജ്ജരാകുന്നതിനും അനിവാര്യമായതാണ്‌. ജനകീയ പങ്കാളിത്തമുള്ള വികസന പരിപാടികളിലൂടെ പ്രാദേശിക വിഭവങ്ങൾ കണ്ടെത്തുക എന്നത് ഏറ്റവും ഫലപ്രദമായ രീതിയാണ്‌.

സമൂലമായ മാറ്റത്തിലേക്ക് എവിടെ നിന്നും തുടങ്ങണം. പൊതുജനങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, മത ഭൗതികരംഗത്ത് നേതൃത്വം നല്കേണ്ട ഇമാം, മുഅല്ലിമുകൾ തുടങ്ങി സമൂഹത്തിലെ നാനാതുറയിലുള്ളവരുടെ ഗുണമേന്മകൾ മെച്ചപ്പെടുത്തുക എന്നൊരു ലക്ഷ്യം മുന്നിൽ കാണാം.

ഓരോ നാട്ടിലേയും മതസ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന ഉദ്യോഗസ്ഥന്മാരുടേയും അദ്ധ്യാപനനിലവാരം ഉറപ്പുവരുത്തേണ്ടത് അതാതു നാട്ടുകാർ തന്നെയാണ്‌. ഉയർന്ന യോഗ്യതയും, നല്ല രീതിയിൽ പഠിപ്പിക്കുവാൻ കഴിവുമുള്ള അദ്ധ്യാപകർക്ക് മാത്രമേ നല്ല വിദ്യാർത്ഥികളെ വാർത്തെടുക്കാനാവൂ.

“തന്മാത്രയും, ഗ്രഹങ്ങളും, സൈക്കോളജിയും എന്താണെന്നു കിതാബുകളിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ ഇന്നത്തെ തലമുറയുടെ മുന്നിൽ അവയെല്ലാം കൃത്യമായി അവതരിപ്പിക്കുന്നതിൽ ഞാൻ പരാജയഭീതി കാണുന്നു” ബഹുമാന്യനായ ഒരു പണ്ഢിതൻ പങ്കുവെച്ച ഒരു അനുഭവമാണിത്. അവിടെയാണ്‌ മുൻപ് സൂചിപ്പിച്ച സമന്വയിപ്പിച്ച മതഭൗതിക വിദ്യഭ്യാസത്തിന്റെ പ്രസക്തി.

Transactional Analysis ന്റെ ഉപജ്ഞാതാവായ Eric Berne (1910 -1970) Philosophy of Transaction Analysis ആയി പരിചയപ്പെടുത്തുന്ന 3 കാര്യങ്ങൾ..
1- We all are born OK. as princes and Princesses
2-all of us have the capacity to think except the severely brain damaged
3-People decide their own destiny and these decision can be changes

ഇതിന്റെ ഇസ്ലാമിക് version നമുക്കു ഇങ്ങനെ പറയാം.
1-ഒരോ കുഞ്ഞും ഈ ലോകത്തിലേക്കു ജനിച്ചു വീഴുന്നതു ശുദ്ധപ്രകൃതിയിലാണു.......(ഖുർആൻ)
2-ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തങ്ങളുണ്ടു...(ഖുർആൻ)
3-ഒരു ജനതയുടെ സ്ഥിതിയിൽ അല്ലാഹു ഒരു മാറ്റവും വരുത്തില്ല. അവർ സ്വയമൊരു മാറ്റത്തിനു തയ്യാറായിട്ടല്ലാതെ..(ഖുർആൻ)

മറ്റൊരു ഹദീസിൽ ഇപ്രകാരം. സഹായം ആവശ്യപ്പെട്ട് വന്ന ഒരാളോട് അദ്ദേഹത്തിന്റെ കൈവശം ഉള്ള പുതപ്പ് കൊണ്ടു വരാൻ കല്പിച്ച പ്രവാചകൻ അതു വിറ്റു കിട്ടിയ ദീനാർ കൊണ്ടു മഴു വാങ്ങിച്ചു ഉപജീവനത്തിനുള്ള മാർഗ്ഗം കാണിച്ചു കൊടുത്തു.. ഇവിടെ അലസതയുടെ അടയാളമായ പുതപ്പു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി ഒപ്പം വീണ്ടും ജനങ്ങല്ക്കു മുമ്പിൽ സഹായത്തിനായി കൈനീട്ടുന്നതിനു പകരം ജീവിത മാർഗ്ഗത്തിനുള്ള ഒരു വഴിയും തുറന്നു നല്കി, .ഈ രീതിയിലുള്ള ഒരു മനശ്ശാസ്ത്രപരമായ സമീപനം ഈ ഹദീസിൽ വ്യക്തമാണു.

ഈ തരത്തിൽ മതവിഷയങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുവാൻ മഹല്ലിലെ ഇമാമിനും അദ്ധ്യാപകർക്കും സാധിച്ചാൽ അതിന്റെ പ്രതിഫലനം അത്ഭുതാവഹമായിരിക്കും. അതിനു സഹായകമാകുന്ന ബ്രിഡ്ജ് കോഴ്സുകൾ ഇന്ന് കേരളത്തിൽ ലഭിക്കുന്നുണ്ട്. അത്തരം ട്രൈനിങ്ങ് സെഷനുകളിൽ സ്വമേധയാ പങ്കെടുക്കുകയോ, അവരെ പങ്കെടുപ്പിക്കുകയോ ചെയ്യേണ്ട ആവശ്യകതയിലേക്കാണ്‌ ഇതെല്ലാം വിരൽ ചൂണ്ടുന്നത്.

അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന വിദ്യഭ്യാസ തൊഴിൽരംഗത്തെ പ്രവണത, ഭാവിയിൽ കുട്ടികളുടെ ശോഭനമായ ഭാവിക്കുവേണ്ടി വ്യവസ്ഥാപിതമായ തൊഴിലാസൂത്രണം അനിവാര്യമായിരിക്കുന്നു. ഈയൊരവബോധം രക്ഷിതാക്കളിലും, വിദ്യാർത്ഥികളിലും, പൊതുജനങ്ങൾക്കിടയിലും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിന്‌ വിദ്യാർത്ഥികളെ സജ്ജരാക്കേണ്ടതും രക്ഷിതാക്കളടങ്ങുന്ന പൊതുജനത്തിന്റെ ബാധ്യതയാണ്‌.

എന്റെ മകന്റെ ഉന്നതവിദ്യഭ്യാസം എന്നനിലയിൽ ചിന്തിക്കുന്ന നാമോരോരുത്തരും അല്പം കൂടി വിശാലമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ എല്ലാസ്കൂളുകളിലും നടത്തപ്പെടുന്ന പ്രവേശനോത്സവത്തിന്റെ ചുവടുപിടിച്ച് എസ്.എസ്,എൽ,സി, മറ്റു വാർഷിക പരീക്ഷകളുടെ സമയത്തും വൈകുന്നേരങ്ങളിൽ മദ്രസകളിലും സ്കൂളുകളിലും പഠനസൗകര്യം ചെയ്തുകൊടുക്കുക. സന്ധ്യാസമയത്ത് അയൽവാസിയുടെ മകനെ പുറത്തുകാണുമ്പോൾ സ്വന്തം മകനോട് തോന്നുന്ന വികാരത്തിൽ അവനെ സ്നേഹത്തോടെ ശാസിക്കാനും, പഠനത്തിൽ പ്രോത്സാഹിപ്പിക്കുവാനും അവകാശമുള്ള രീതിയിൽ പൊതുജനങ്ങൾ ഒരേമനസ്സായി ചിന്തിക്കുന്ന അവസ്ഥ. അതിന്റെ ഫലം വളരെ സുന്ദരമായിരിക്കുമെന്ന് കേരളത്തിലെ ചില ജില്ലകളിലെ പ്രവർത്തനങ്ങൾ തെളിയിച്ചിരിക്കുന്നു.

വിദ്യഭ്യാസപരമായ ഇത്തരം മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ നാട്ടിലെ നിരക്ഷരതയും, വിദ്യഭ്യാസത്തിന്റെ നിലവാരമില്ലായ്മയും ചർച്ച ചെയ്യപ്പെടും. പൊതുജനങ്ങളുടെ ഈ കൂട്ടായ്മയിലൂടെ സമ്പൂർണ്ണ സാക്ഷരത മഹല്ലിനായുള്ള പ്രവർത്തനങ്ങൾ കൂടി കൊണ്ടുവരാനാകും. പഠിച്ച് കൊണ്ടിരിക്കുന്നവരെ മാത്രമല്ല, പകുതിവെച്ച് പലവിധ കാരണങ്ങളാൽ പകുതിയിൽ പഠനം അവസാനിപ്പിച്ചവരെ കണ്ടെത്താനാകും. കൃത്യമായ മാർഗ്ഗനിർദ്ധേശവും, തുടർവിദ്യഭ്യാസത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ്‌ ഇത്തരം കൊഴിഞ്ഞുപോക്കിനും, സ്മാർട്ടായ കുട്ടികൾ ഭാവിയിൽ എവിടെയും എത്താതെ പോകുന്നതിനുമുള്ള മുഖ്യകാരണം.

സ്കൂൾ തലം മുതൽ ഈ ലക്ഷ്യബോധം വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാക്കിയെടുക്കേണ്ടത് ഈ കാലാഘട്ടത്തിലെ ആവശ്യകത കൂടിയാണ്‌. 9,10 ക്ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ differential aptitude test (DAT) അഥവാ അഭിരുചി നിർണ്ണയ പരീക്ഷ ചെയ്യിച്ചാൽ അവരുടെ കഴിവും, അഭിരുചിയും കണ്ടെത്താനാവുകയും ശോഭനമായ ഭാവിയിലേക്കുള്ള നല്ലൊരു തീരുമാനമാകുകയും ചെയ്യും.

മഹല്ലിന്റെ ആനുകാലികവും, വരാനിരിക്കുന്നതുമായ കാര്യങ്ങളിൽ യുവജനങ്ങളുടെയും, രക്ഷിതാക്കളുടേയും, സ്ഥാപന നടത്തിപ്പുകാരുടെയും, അദ്ധ്യാപകരുടെയും സർവ്വോപരി വിദ്യാർത്ഥികളുടെയും ഗുണമേന്മ എന്നതു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌.


ഇൻഷാ അല്ലാഹ് തുടരാം എന്ന പ്രതീക്ഷയോടെ..

10 comments:

  1. തികച്ചും സാധാരണക്കാരനായ ഞാൻ മഹല്ല് എന്ന വിഷയത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ പങ്കു വെക്കാൻ ശ്രമിക്കുന്നതാണിത്. ഈ വിഷയത്തിൽ പരിചയ സമ്പന്നരായവരുടെ,ദിശാബോധമുള്ളവരുടെ അഭിപ്രായയങ്ങൾ,ചർച്ചകൾ, അനുഭവവങ്ങൾ നമുക്കൊരു മുതൽകൂട്ടാവും.

    ReplyDelete
  2. valare nalloru kaaryamaanu ,jefoo,.
    Iniyum kaathirikkunnu..

    ReplyDelete
  3. നന്നായിട്ടുണ്ട്...
    തുടരുക...

    ReplyDelete
  4. മഹല്ലിന്റെ സമഗ്രവികസനം എല്ലാ മേഖലയിലും ഉള്ള പുരോഗതിയാണ്.വിദ്യാഭ്യാസം,സാബതികം,സാമൂഹികം എന്നീ എലാ മേഖലയിലും നല്ല രീതിയില്‍ വളര്‍ച്ച
    ഉണ്ടാകണം.അതില്‍ പ്രധാനം വിദ്യാഭ്യാസം തന്നെയാണ്.വിദ്യാഭ്യാസപരമായി ഉയര്‍ന്നാല്‍ ബാക്കി എല്ലാ ഘടകങ്ങളും അതിന്റെ കൂടെ നില്‍ക്കുന്നവയാണ്. അതുകൊണ്ട് വിദ്യാഭ്യാസം ഒരു പ്രധാന വിഷയമായി കണക്കാക്കി അതിനു വേണ്ട ശ്രമങ്ങള്‍ തുടരുക.എല്ലാവിധ ആശംസകളും.

    ReplyDelete
  5. നല്ല ശ്രമം ജെഫു. കൂടുതല്‍ വായനക്കായി വീണ്ടും വരാം. ആശംസകളോടെ

    ReplyDelete
  6. മാഷാ അല്ലാഹ് വളരെ നല്ല അവതരണം കാലിക പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങള്‍ വായിക്കാന്‍ സന്തോഷം തുടര്‍ച്ച പ്രതീക്ഷിക്കുന്നു അള്ളാഹു അനുഗ്രഹിക്കുമാരാകട്ടെ ആമീന്‍ ........

    ReplyDelete
  7. നവോത്ഥാനം ഈ വിഷയത്തിൽ ആവശ്യമാണല്ലെ...

    ReplyDelete
  8. മുഹമ്മദ്‌ നബി(സ) പറഞ്ഞു: "പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ പിന്‍ഗാമികളാണ്" (അബൂദാവൂദ്, തിര്‍മിദി, നസാഇ)

    ഇക്കാര്യം പണ്ഡിതന്മാരും മഹല്ലുകാരും മറന്നപ്പോള്‍ മഹല്ലുകളില്‍ വമ്പിച്ച അനര്‍ഥങ്ങള്‍ മഹല്ലുകളില്‍ ഉടലെടുത്തു. താന്‍ ഇരിക്കെണ്ടിടത് താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ പട്ടി കേറി ഇരിക്കും എന്നാണല്ലോ. മത-ഭൌതിക വിദ്യാഭ്യാസം നന്നായി നേടിയ പണ്ഡിതന്മാര്‍ക്ക്(വിവരമില്ലാത്ത പുരോഹിതന്മാര്‍ക്കല്ല) നഷ്ടപ്പെടുന്ന സ്ഥാനം തിരികെ നല്‍കണം. മഹല്ല ഭരണത്തില്‍ നിന്നും പരസ്പരം പോരടിക്കുന്ന രാഷ്ട്രീയക്കാരെ ഓടിക്കണം. മഹല്ലുകള്‍ കുറെയൊക്കെ നന്നാകും.

    ജെഫുവിന് ഇനിയും അന്ധകാരങ്ങളിലേക്ക് ടോര്‍ച്ചടിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

    ReplyDelete
  9. verum vakukalil odukkade jefuvinde ee gunaparamaya chindakal samuhathinu prayojanaparamaya reediyil nadappilakan kazhinjal oru paridhi vare mattangal pradeekshikkam,ennenik thonunnu.

    ReplyDelete
  10. വന്നത് മുതലായി..

    ReplyDelete